Tuesday, December 13, 2011

Dear Diary

July 15, 1997

Room No: 117

It was at the the extreme corner of the hospital's seventh floor. My father cleared his throat. That sound echoed back and forth the floor. There was no other patients or by-standers to hear that or to utter any words. We were the only occupants of that room in that floor. Appa held Amma's hand and called her, "Malini.." Did his voice had a crack? Did tears roll down his cheek..??

Today, as my father, brother, and two sisters stood around my mother’s hospital bed, my mother uttered her last trembling words before she died.

She simply said, "I feel so loved right now. We should have gotten together like this more often!"

Her words still echoes in my ears!

(Signed)
Vishnuvardhan.

Wednesday, September 21, 2011

ഒറ്റപ്പെടുന്ന ജന്മങ്ങള്‍

ജന്മം തന്നവന്‍... പത്തു മാസം വയറ്റില്‍ ചുമന്നവള്‍... അറിയുമോ ഇവരെ..??

ആദ്യാക്ഷരം പഠിപ്പിച്ച അച്ഛന്‍... കൈ കൊണ്ട് ചോറ് വാരി ഉണ്ണാന്‍ പഠിപ്പിച്ച അമ്മ... ഇവരൊക്കെ നമ്മുടെ ജീവിതത്തില്‍ എന്ത് അര്‍ത്ഥമാണ് നല്‍കിയിട്ടുള്ളത്. എന്ത് മാറ്റങ്ങള്‍ ആണ് വരുത്തിയിട്ടുള്ളത്. ആലോചിച്ചിട്ടുണ്ടോ എന്നെങ്കിലും? 'ഇല്ല' എന്നാണ് ഉത്തരം എങ്കില്‍ വളരെ ആഴത്തില്‍ തന്നെ ചിന്തിക്കുക.

എന്തിനു ഈ അച്ഛനമ്മമാര്‍ അവരെ വേണ്ടാത്ത അവരുടെ കുഞ്ഞുങ്ങളെ ഇത്ര നാള്‍ വളര്‍ത്തി, സ്നേഹിച്ചു, ലാളിച്ചു... എനിക്ക് അവരോടു വെറുപ്പ്‌ തോന്നുന്നു. സ്വന്തം ആഗ്രഹങ്ങളെ പാടെ മാറ്റി വെച്ച് കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും എന്നും പ്രാധാന്യം നല്‍കി അവരെ വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ഒരു ദിവസം പുതിയ ഒരു ലോകത്തേക്ക് തള്ളി വിടുന്ന മക്കള്‍ക്ക് എന്ത് വിലയാണ് സമൂഹത്തില്‍ ഉണ്ടാവുക.. അത്ര പോലും സ്ഥാനം എന്റെ മനസ്സില്‍ ഇല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഇരുപത്തയ്യായിരം രൂപ മാസവാടക, നാല് ലക്ഷം രൂപ മുന്‍കൂറായി നല്‍കണം, ശീതീകരിച്ച മുറികള്‍, ലൈബ്രറി, ജിം, ഹൈ-സ്പീഡ് ഇന്റര്‍നെറ്റ്‌ സൗകര്യം, LCD ടി.വി ... ഒരു ഹോട്ടല്‍ മുറിയിലോ പുതുതായി പണിതീര്‍ത്ത ഫ്ലാറ്റിലോ അല്ല മേല്‍ പറഞ്ഞ സവിശേഷതകള്‍. ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്ന ഒരു പഞ്ചനക്ഷത്ര വൃദ്ധസദനത്തിനെ പറ്റിയാണ് പറഞ്ഞത്. വിശ്വസിക്കാന്‍ പ്രയാസം ഉണ്ടല്ലേ. അതെ, 19000 ചതുരശ്ര അടിയില്‍ പണിതീര്‍ത്ത വില കൂടിയ ഒരു വൃദ്ധസദനത്തിലെ സവിശേഷതകള്‍ ഇവിടം കൊണ്ടൊന്നും തീരുന്നതല്ല.

*****

ഒരു നല്ല ഞായറാഴ്ച ദിവസം. രാഹുല്‍ അച്ഛനോടും അമ്മയോടുമായി പറഞ്ഞു, "ഈ വരുന്ന ക്രിസ്തുമസ്സിനു നിങ്ങളെ ഞങ്ങള്‍ ഒരു സ്ഥലത്ത് കൊണ്ട് പോകും. മനോഹരമായ ഒരു വാസസ്ഥലം, നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതം സെലിബരെറ്റു ചെയ്യാന്‍ ഇതിലും വലിയ സൗകര്യങ്ങള്‍ ഉള്ള സ്ഥലം ഈ നാട്ടില്‍ വേറെ ഇല്ല. പരിചയപ്പെടാനും സംസാരിച്ചിരിക്കാനും സമപ്രായക്കാര്‍ ഇഷ്ടംപോലെ ഉണ്ടാവും. രാവിലെ യോഗ ക്ലാസ്സ്‌, വൈകിട്ട് നടക്കാന്‍ കായലോരത്തെ നടപ്പാത. ഒന്ന് ആലോചിച്ചു നോക്കിയേ. ഇതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ നിങ്ങള്‍ക്ക് അവിടെ തന്നെ താമസിക്കാം. ഞാനും ലീനയും എല്ലാ ആഴ്ചയും വന്നു കാണും നിങ്ങളെ. എന്ത് പറയുന്നു" ഒരു ചമ്മല്‍ കലര്‍ന്ന ചിരിയോടെ രാഹുല്‍ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി. മീനാക്ഷി മെല്ലെ പപ്പന്റെ കയ്യില്‍ പിടിച്ചു, അവര്‍ തമ്മില്‍ നോക്കി... ഒരായിരം വാക്കുകള്‍ പറയുന്നുണ്ടായിരുന്നു പപ്പന്റെ കണ്ണുകള്‍, മീനാക്ഷിക്ക് മാത്രം മനസ്സിലാകുന്ന ഭാഷ... 30 വര്‍ഷം ധാരാളം ആയിരുന്നു അവര്‍ക്ക് ആ ഭാഷ ഹൃദിസ്ഥം ആക്കാന്‍. 'നമ്മുടെ മകന്‍ തന്നെ ആണോ മീനാക്ഷി ഇപ്പോള്‍ നമ്മളോട് സംസാരിച്ചത്. അവനു ഇപ്പോള്‍ നമ്മളെ...' മീനാക്ഷിയുടെ കണ്ണുകള്‍ മാത്രം ഉത്തരം പറഞ്ഞു.. 'സാരമില്ല, നമ്മുടെ മകന്‍ വളര്‍ന്നു.. അവന്റെ ഇഷ്ടം നോക്കുക'.

പപ്പന്‍ ചെറുതായി ചിരിച്ചു.. "ഞാനും അമ്മയും എവിടെ വേണേലും വരാം മോനെ. എന്നാ പോകേണ്ടതെന്ന് മോന്‍ പറഞ്ഞാ മതി." പപ്പന്‍ പറഞ്ഞു മുഴുമിപ്പിച്ചു. ഓള്‍ഡ്‌ ഏജ് ഹോം... 12 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പപ്പന്‍ ഇന്ന് ഒറ്റക്കാണ്, പുതിയ വാസസ്ഥലത്ത് എത്തി 2 കൊല്ലം കഴിഞ്ഞു മീനാക്ഷി പോയി. പപ്പന്‍ ആരോടും മിണ്ടാതെ ഏകാന്ത ജീവിതം ജീവിച്ചു തീര്‍ക്കുന്നു. ഇതിനിടയില്‍ രാഹുലും ലീനയും അവരുടെ കുഞ്ഞും വന്നു കണ്ടിട്ട് പോയത് 3 തവണ. പപ്പന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ കായലില്‍ വീണത്‌ ആരും കണ്ടില്ല.

*****

ജീവിതത്തിന്റെ പരക്കം പാച്ചിലുകളില്‍ അച്ഛനമ്മമാരെ ഓള്‍ഡ്‌ ഏജ് ഹോമുകളില്‍ പാര്‍പ്പിക്കാന്‍ മക്കള്‍ നിര്‍ബന്ധിതരാകുമ്പോള്‍ ആ വൃദ്ധരോട് എനിക്ക് പറയാനുള്ളത്മാറുന്നെങ്കില്‍ മാറിക്കോളൂ, എന്നാല്‍ ഇടയ്ക്കിടെ വന്നു കാണും എന്നു മക്കള്‍ പറയുന്നുണ്ടല്ലോ, അതുമാത്രം വിശ്വസിക്കരുത് എന്നാണ്. ഓള്‍ഡ്‌ ഏജ് ഹോമിലെ എല്ലാവര്ക്കും ഒരേ തളര്‍ച്ച, ഒരേ സ്വരം...പക്ഷെ വില്ലിന്‍ കഥാപാത്രങ്ങള്‍ മാത്രം മാറുന്നു, ചിലര്‍ക്ക് മകന്‍, ചിലര്‍ക്ക് മകള്‍, ചിലര്‍ക്ക് മകന്‍റെ ഭാര്യ, ചിലര്‍ക്ക് മകളുടെ ഭര്‍ത്താവ്... ഓള്‍ഡ്‌ ഏജ് ഹോം എന്നത് ഒരു വന്‍കിട ബിസിനസ്‌ ആയി മാറിക്കൊണ്ട് ഇരിക്കുന്ന ഈ അവസരത്തില്‍ മാറിയ ലൈഫ്സ്റ്റൈലിന്‍റെ ഡിക്ഷണറിയിലേക്ക് ഒരു വാക്ക് കൂടി ചേര്‍ക്കാം, കെയര്‍ ഹോം ബിസിനസ്‌!

വൃദ്ധജന്മങ്ങളേ...നിങ്ങള്‍ നിരാശപ്പെടരുത്. മക്കളും മരുമക്കളും സ്വകാര്യമേഖലയും പൊതുമേഖലയും ഒന്നിച്ച് നിങ്ങളെ ഇനിയുള്ള കാലം സുഖമായി പരിപാലിക്കാന്‍തയ്യാറെടുക്കുകയാണ്.

അച്ഛനെയോ അമ്മയെയോ പ്രസ്തുത കെയര്‍ ഹോമുകളില്‍ ഉപേക്ഷിക്കാന്‍ തീരുമാനം എടുക്കുന്ന നാറിയ സംസ്കാരത്തിനോട് ഒരു ചോദ്യം...

നിങ്ങളെ ജനിപ്പിക്കണ്ട എന്ന് നിങ്ങളുടെ അച്ഛനും അമ്മയും തീരുമാനിച്ചിരുന്നെങ്കില്‍ ഈ വെട്ടിപ്പിടിക്കലിന്റെയും കീഴടക്കലിന്റെയും ആഡംബരത്തിന്റെയും സ്വാദ് അറിയാന്‍ നിങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നോ? നാളെ നിന്റെ കുഞ്ഞുങ്ങള്‍ നിന്നോട് ഈ പ്രവൃത്തി ചെയ്താല്‍ താങ്ങാന്‍ കഴിയുമോ നിനക്ക്? സ്നേഹിക്കുക, ഒറ്റപ്പെടലിന്റെ വേദന അറിയിക്കാതെ മരണം വരെ സ്നേഹിക്കുക നിന്റെ അച്ഛനെയും അമ്മയെയും.

കാരണം, നിന്നെ നീ ആക്കിയത് അവരാണ്..!!


- അരവിന്ദന്‍

Friday, August 26, 2011

ബോഞ്ചി വെള്ളം - ഒരു അവലോകനം

ഇക്കാലത്ത് ചൂടത്ത് തളര്‍ന്നു അവശനായാല്‍ എന്താവും നിങ്ങള്‍ ആദ്യം ആലോചിക്കുക ? ഒരു Pepsi അല്ലെങ്കില്‍ ഒരു Mountain Dew വാങ്ങി കുടിച്ചു ഒന്ന് റിഫ്രെഷ് ആവാം എന്നല്ലേ.

ഒരു സംഭാരം വാങ്ങി കുടിക്കാം എന്ന് എത്ര പേര്‍ ചിന്തിക്കും. സംഭാരം ചിലപ്പോള്‍ സുലഭമായി കിട്ടി എന്ന് വരില്ല. എങ്കില്‍ ഒരു നാരങ്ങാ വെള്ളം കുടിച്ചാലെന്താ ?

എങ്കില്‍ നമുക്ക് നല്ല മധുരമുള്ള തണുത്ത നാരങ്ങാ വെള്ളത്തിലൂടെ ഒരു കൊച്ചു യാത്ര പോയാലോ ?

ബോഞ്ചി വെള്ളം... എത്ര പേര്‍ കേട്ടിടുണ്ട് ഈ വാക്ക്?? "തനി തിരോന്തരത്തുകാരന്" ഉറപ്പായിട്ടും അറിയാവുന്ന ഒന്നായിരിക്കും ഈ പറഞ്ഞ ബോഞ്ചി വെള്ളം. ഇച്ചിരി സ്റ്റാന്‍ഡേര്‍ഡ് കൂടിയ പുത്തന്‍ തലമുറയിലെ (പെണ്‍)കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ അറിയാമെങ്കിലും "ഉയ്യൂ എന്താ ഈ ബോഞ്ചി... കേട്ടിട്ട് തന്നെ എന്തോ പോലെ.. " എന്നെ പറയു. കടയില്‍ കേറിയാല്‍ "ഷേക്ക്‌" കിട്ടിയില്ലെങ്കില്‍ ഇവര്‍ തന്നെ ചോദിക്കും lime juice ഇല്ലേ എന്ന്. അതേ സാധനം തന്നെയാണ് ഈ ബോഞ്ചി വെള്ളം.

തെക്കന്‍ കേരളത്തിന്റെ സ്വന്തം പാനീയം ആണ് ബോഞ്ചി വെള്ളം. നല്ല പരുവം വന്ന നാരങ്ങ രണ്ടായി മുറിച്ചു വിരലുകള്‍ക്ക് ഇടയില്‍ വെച്ച് പിഴിഞ്ഞ് ചാറെടുത്ത്‌ ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ സോടയിലോ ചേര്‍ത്ത് ഉപ്പും പഞ്ചസാരയും സമം ചേര്‍ത്ത് അടിച്ചു കലക്കി പിടിപ്പിച്ചാല്‍ കിട്ടുന്ന സുഖം വേറെ ഒന്നിനും കിട്ടില്ല.

ബോഞ്ചി എന്ന വാക്കിന്റെ ഉത്ഭവം എവിടെ നിന്നും ആണെന്ന് ഇന്നും അജ്ഞാതം ആണ്. പാറശാല ഭാഗത്തേക്കൊക്കെ നാരങ്ങക്ക് ഇപ്പോഴും പറയുന്നത് "ബോഞ്ചിക്ക" അഥവാ നാടനായി പറഞ്ഞാല്‍ "ബ്വാഞ്ചിക്ക" എന്നാണ്. ബോഞ്ചി വെള്ളം കുറച്ചൂടെ സ്വാദുള്ളതാക്കാന്‍ അല്പം ഇഞ്ചിയോ ഏലക്കയോ ചതച്ചു ചേര്‍ത്താല്‍ മതി.

HIV വൈറസ്‌ വരെ നശിപ്പിക്കാന്‍ കഴിവുള്ള ഒരു പാനീയം ആണ് നമ്മുടെ ഈ പാവം ബോഞ്ചി എന്നാണ് University of Melbourne കണ്ടുപിടിച്ചിരിക്കുന്നത്.

ബോഞ്ചി/ബോഞ്ചി വെള്ളം എന്ന ഈ വാക്കും അതിന്റെ അര്‍ത്ഥവും 2005-il പുറത്തിറങ്ങിയ "രാജമാണിക്ക്യം" എന്ന സിനിമയില്‍ നായകനായ മമ്മൂട്ടി തന്റെ വലംകൈ ആയ വര്‍ക്കിച്ചനോട് പറയുന്നുണ്ട്. അത് തന്നെയാണ് നമ്മുടെ ബോഞ്ചിക്ക് ഇത്രയും പ്രചാരം ഈ അടുത്തിടെ നേടിക്കൊടുത്തതും.

ഇത്രയും പറഞ്ഞു കൊണ്ട് ഞാന്‍ ഈ തോണി കരയ്ക്കടുപ്പിക്കട്ടെ....

എന്നും ബോഞ്ചി വെള്ളം ഇഷ്ടപ്പെടുന്ന,
സില്‍സിലന്‍.

Friday, August 19, 2011

யார் நீ ?


சில நிமிடங்களில் என்னமோ வார்த்தை
என் சத்த குழலிலிருந்து வெளியே வர மாட்டேனோ
எப்போ என்று என்ன மனதின் எண்ணம் பாய்ந்தது
ஆனாலும் புரியலையே...

என்னவென்று தெரியாத நழுவல் என்னை
தாக்க முயிற்சி செய்துகொண்டே இருக்கிறது
ஆனாலும் நான் அதற்க்கு
வசப்பட போறதில்லை என்று புரிந்துக்கொள்

எந்த மாயமும் என்னிடம் செல்லாமல்
என்னை விட்டு போகவேண்டுமென்று
ஒவ்வொரு நொடியிலும் நினைத்துகொண்டு இருக்கிறது

எனக்கே புரியல யாரிடம் சென்று விடுவதென்று
இறைவனே, காத்துக்கொள் என்னை

Wednesday, August 17, 2011

നേരംകൊല്ലി


ഞാന്‍ ഒരു ബോറനാണോ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് കാരണം എനിക്ക് തന്നെ എന്നെ ചില നേരം ഇഷ്ടപ്പെടില്ല. അങ്ങനെ പറയുമ്പോള്‍ നിങ്ങള്‍ കരുതും എനിക്ക് വട്ടാണോ എന്ന്, ഹ ഹ, അതെ എനിക്ക് വട്ടാണ്. വെറുതെ ഇരിക്കുമ്പോള്‍ ഓരോരോ വക്ര ചിന്തകള്‍ എന്റെ മനസ്സില്‍ വരും. കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാനും എന്റെ സുഹൃത്ത്‌ കലിപ്പും (അരുണ്‍ കാലിഫ് എന്നാണ് അവന്റെ ശരിക്കുള്ള പേര്, വിളിക്കാന്‍ സൗകര്യത്തിനു കലിപ്പ് എന്ന് ആക്കിയതാ ഞങ്ങള്‍ കൂട്ടുകാര്‍ ) ചേര്‍ന്ന് പല മഹത് ചിന്തകളും പ്രബന്ധങ്ങളും ഉണ്ടാക്കിയിരുന്നു. അതിനൊക്കെ കൃത്യമായ പ്രതികരണങ്ങളും കിട്ടിയിട്ടുണ്ട്, മനാസിലായിക്കാണുമല്ലോ.. :)

അങ്ങനെ ഇരുന്നപ്പോഴാണ് ഇപ്പോള്‍ എന്റെ മനസ്സില്‍ ഒരു കാര്യം തോന്നിയത്, ജന്നലില്‍ എന്ത് കൊണ്ട് പൊടി പിടിക്കുന്നു, ആ പൊടിയിലൂടെ എന്തിനു കുഞ്ഞുറുമ്പുകള്‍ ഓടി നടക്കുന്നു, ആ കുഞ്ഞുറുമ്പുകള്‍ എങ്ങോട്ടാണ് ഇത്ര തിടുക്കത്തില്‍ പായുന്നത്, എന്തിനു വേണ്ടി ? കുറെ നേരം അത് തന്നെ നോക്കി ഇരുന്നു, ഇപ്പോള്‍ എനിക്ക് ഉത്തരം കിട്ടി... എന്റെ മനസ്സ് തെളിഞ്ഞു... തെളിഞ്ഞ ആകാശം പോലെ, കണ്ണാടി പോലെ, സ്ഫടികം പോലെ, കണ്ണുനീര്‍ പോലെ... തേങ്ങാക്കൊല.. എനിക്ക് ഉത്തരം കിട്ടി, അത്ര തന്നെ

അതായത്, ജന്നലില്‍ എന്ത് കൊണ്ട് പൊടി പിടിക്കുന്നു?
ഉത്തരം : ജന്നല്‍ തുടച്ചു വൃത്തിയായി വയ്ക്കാത്തതുകൊണ്ട് പൊടി പിടിക്കുന്നു
ചോദ്യം 2 : ആ പൊടിയിലൂടെ എന്തിനു കുഞ്ഞുറുമ്പുകള്‍ ഓടി നടക്കുന്നു?
ഉത്തരം : എങ്ങോട്ടെങ്കിലും ഒക്കെ പോകണം എന്ന് ഉറുമ്പിനും ആഗ്രഹം കാണില്ലേ, പാവം, പൊയ്ക്കോട്ടേ
ചോദ്യം 3 : ആ കുഞ്ഞുറുമ്പുകള്‍ എങ്ങോട്ടാണ് ഇത്ര തിടുക്കത്തില്‍ പായുന്നത്?
ഉത്തരം : ഫോളോ ചെയ്തു നോക്കി, അവറ്റകള്‍ കയറി പോകുന്ന ദ്വാരത്തിലേക്ക് എനിക്ക് കയറാന്‍ പറ്റാത്തതിനാല്‍ ആ ചോദ്യം ഞാന്‍ മായ്ച്ചു കളഞ്ഞു
ചോദ്യം 4 : എന്തിനു വേണ്ടി?
ഉത്തരം : വരി വരിയായി പോകുന്നത് കണ്ടിട്ട് ബിവറേജസ്സിലേക്ക് ആണെന്ന് എന്റെ മനസ്സ് പറയുന്നു, അഴുക്ക കുടിയന്മാര്‍... ത്ഫൂലെ ...!!!

ഇപ്പൊ മനസ്സിലായില്ലേ ഞാന്‍ ഒരു വട്ടനോ ബോറനോ ആകാന്‍ ഉള്ള എല്ലാ chance-ഉം ഉണ്ടെന്ന്‌... മുഹഹഹഹ...

ജോലി ചെയ്തു ബോര്‍ അടിക്കുമ്പോഴാണ് മിക്കവരും ഒന്ന് വെറുതെ ഇരിക്കുക ... ഞാന്‍ ദെ ഇന്ന് വെറുതെ ഇരുന്നു ബോറടിച്ചു ... വെറുതെ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എപ്പോഴും എന്തെങ്കിലും ചെയ്യണം, ഇല്ലെങ്കില്‍ നമ്മുടെ തലച്ചോര്‍ വീക്ക് ആകും. അത് അനുവദിക്കരുത്. ഒന്നും ചെയ്യാന്‍ തോന്നുന്നില്ലെങ്കില്‍ വെറുതെ ഇരുന്നു ഉറക്കം തൂങ്ങുക, ജോലിക്കിടയില്‍ ആയാലും ബോറടിച്ചാല്‍ ഒന്ന് മയങ്ങാം, provided നിങ്ങളുടെ മേലധികാരി നിങ്ങള്‍ ഉറക്കം തൂങ്ങുന്നത് കാണരുത്. വെറുതെ കഞ്ഞി കുടി സ്വയം നശിപ്പിക്കണ്ട. അതുകൊണ്ടാ പറഞ്ഞത് എപ്പോഴും എന്തെങ്കിലും ഒകെ കാട്ടികൂട്ടി നിങ്ങള്‍ ഭയങ്കര ബിസി ആണെന്ന് കാണിക്കണം. അങ്ങനെ ഉണ്ടായ സൃഷ്ടിയാണ് ഈ ബ്ലോഗും ഈ ബ്ലോഗ്പോസ്റ്റും.

യെവന്‍ ആരെടാ? വേറേ ഒരു പണിയും ഇല്ലേ ? എവിടുന്ന് കെട്ടിയെടുത്തു ഇതൊക്കെ ? ഇത്യാദി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം... എനിക്ക് തോന്നുമ്പോ ഞാന്‍ പോസ്റ്റും.. ഹല്ല പിന്നെ...!!