Friday, November 23, 2012

தேடல்


எது மறக்க நினைத்தோ அதுவே ஞாபகம் வந்தது 
மறக்கவா மறக்க முயிற்சி செய்யவா..??
நீ சொல்லவேண்டாம்.. நானே பதில் தேடுவேன் 

Monday, August 13, 2012

തമസ്സ്


"മഴനീര്‍ തുള്ളികള്‍, നിന്‍ മിഴ്.." റിംഗ് ടോണ്‍ കേട്ട് തുടങ്ങിയപ്പോഴേ സൗമ്യ ഓടി വന്നു ഫോണ്‍ എടുത്തു... "കണ്ണേട്ടാ മാമന് എങ്ങനെ ഉണ്ട് ഇപ്പൊ ?"

അങ്ങേത്തലക്കല്‍ മൗനം ആയിരുന്നു ആദ്യം... "മാമന്‍ പോയി സൗമ്യേ" അരവിന്ദന്‍ പറഞ്ഞു നിര്‍ത്തി


സൗമ്യക്കും തിരിച്ചു ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല... അവളിതു നേരത്തെ പ്രതീക്ഷിച്ചിരുന്നു... രണ്ടു ദിവസം മുന്നേ രാത്രി മാമനെ വയ്യാതെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യുമ്പോള്‍ ഡോക്ടര്‍ പറഞ്ഞത് "മാമന് ബ്രെയിന്‍ ഹെമറേജ് ആണ്" എന്ന് അവള്‍ ഓര്‍ത്തു... അധികം കഷ്ട്ടപ്പെടാതെ മാമന്‍ പോയി..

അങ്ങേത്തലക്കല്‍ അരവിന്ദന്‍ പിന്നെയും സംസാരിച്ചു "സൗമ്യെ നീ അമ്മുവിനേയും എടുത്തു അപ്പുറത്ത് മാമന്റെ വീട്ടിലേക്കു പൊയ്കോ, ഞാന്‍ ഇപ്പൊ വരാം"

"ശരി കണ്ണേട്ടാ"

ഒന്നര വയസ്സുള്ള അമ്മു അപ്പോഴും ആര്‍ക്കും കൊടുക്കാത്ത അവള്‍ടെ ആ പ്രിയപ്പെട്ട കളിപ്പാട്ടം വെച്ച് കളിക്കുന്നുണ്ടായിരുന്നു... കുപ്പിയുടെയോ മറ്റോ ഒരു ചെറിയ അടപ്പ്..

സൗമ്യ അമ്മുവിനേയും എടുത്തു മാമന്റെ വീട്ടിലേക്കു പോകുമ്പോഴും അമ്മു അവള്‍ടെ കയ്യിലെ ആ അടപ്പ് താഴെയിട്ടില്ല... മുറുകെ പിടിച്ചിരുന്നു.. അവള്‍ അറിയുന്നില്ലല്ലോ അവള്‍ടെ 'സുന്ദരപ്പൂപ്പന്‍' ഇനി വരില്ല അവളുടെ കൂടെ ആ കളിപ്പാട്ടം വച്ച് കളിയ്ക്കാന്‍ എന്ന്...

* * * * * *

നാഴികകള്‍ വളരെ വേഗം കടന്നു പോകുന്ന പോലെ തോന്നി സൗമ്യക്കും അരവിന്ദനും... പുറത്തു പെയ്യുന്ന കനത്ത മഴയിലും ചിതയുടെ അഗ്നി കെട്ടടങ്ങാതെ കത്തുന്നുണ്ട് വലിച്ചു കെട്ടിയ ടാര്‍പാളിന്റെ മേല്‍ക്കൂരയുടെ താഴെ... മാമിയും മക്കളും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരിപ്പുണ്ട് വീടിന്റെ മുന്നിലെ മുറിയില്‍ തന്നെ... കരയോഗം പ്രസിഡന്റ്‌ കര്‍മ്മിയുടെ സ്ഥാനത്ത് നിന്ന് മാമന്റെ മകനോടും അരവിന്ദനോടും അടുത്ത ദിവസം മുതല്‍ ചെയ്യേണ്ട പൂജാകര്‍മ്മങ്ങളുടെ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നുണ്ട്...

ഇതൊന്നും അറിയാതെ ചിരിയും കളിയുമായി ഇരുക്കുന്നുണ്ട് അമ്മു... പതിവായി ഉറങ്ങാനുള്ള സമയം കഴിഞ്ഞിട്ടും അന്ന് അമ്മു കളി നിര്‍ത്തുന്നില്ല... സൗമ്യ അവളെ താഴെ നിന്നും എടുത്തു ഒക്കത്ത് വച്ച് നിക്കുകയായിരുന്നു, അരവിന്ദനുമായി വീട്ടിലേക്കു പോകാന്‍ ഒരുങ്ങിയിട്ടു... അരവിന്ദന്‍ പുറത്തേക്കിറങ്ങി.

അല്പം കഴിഞ്ഞു സൗമ്യയുടെ ഒക്കത്തിരുന്നു തന്നെ അമ്മു ആരോടോ സംസാരിക്കുന്നതു അവള്‍ ശ്രദ്ധിച്ചു... അരവിന്ദന്‍ പുറത്തു നിക്കുന്നത് കണ്ടിട്ടാവും അമ്മു കളിച്ചു സംസാരിക്കുന്നത് എന്ന് അവള്‍ കരുതി.. കയ്യില്‍ ഇരുന്ന ആ അടപ്പ്, അവളുടെ കളിപ്പാട്ടം, വച്ച് നീട്ടി "എടുത്തോ" എന്ന് അവള്‍ പറയുന്നു, എന്നിട്ട് തരില്ല എന്നാ ഭാവത്തില്‍ കൈ തിരികെ വലിക്കുന്നു... ഇത് ഒന്ന് രണ്ടു വട്ടം ആയപ്പോ സൗമ്യ അവളെ നോക്കി ചോദിച്ചു... "നീ ഇത് ആരെ നോക്കിയാ കളിക്കുന്നെ, അച്ഛന്റെ കൂടെ കളിക്കുവാണോ, അതോ ഒറ്റക്കോ?" അമ്മയുടെ ചോദ്യം ഒന്നും കേള്‍ക്കാതെ അമ്മു കളി തുടര്‍ന്നുകൊണ്ടേ ഇരുന്നു... സൗമ്യ തിരിഞ്ഞു നോക്കി, അമ്മു മുന്നിലെ ജനലില്‍ നോക്കി ആണ് കളിക്കുന്നത്...

"കണ്ണേട്ടാ..??" സൗമ്യ സംശയത്തോടെ വിളിച്ചു... പുറത്തു കുറച്ചു മാറി ആരോടോ സംസാരിച്ചുകൊണ്ട് നിന്ന അരവിന്ദന്‍ വിളികേട്ടു സൗമ്യയെ നോക്കി...

അപ്പൊ ജനലിനു പിറകില്‍ ആരാ..?? ആരോട അമ്മു കളിക്കുന്നത് ഈ നേരത്ത്..?? സൗമ്യ സംശയം തീര്‍ക്കാന്‍ ജനലിനു അരികിലേക്ക് നടന്നു... വാതില്‍ കടന്നു പുറത്തു വന്നു ജനലിനരികില്‍ നോക്കിയ സൗമ്യ ഒന്ന് പകച്ചു...

അവിടെ ആരും ഉണ്ടായിരുന്നില്ല..!!

അമ്മുവിന്‍റെ മുഖത്ത് പക്ഷെ ചിരി വിടര്‍ന്നു, നല്ല സന്തോഷം... ഇഷ്ടമുള്ള എന്തോ കിട്ടിയ പോലെ...

സൗമ്യ വീണ്ടും വീടിനു അകത്തു കടന്നു ജനലിലേക്ക് നോക്കി, അമ്മു ജനലിലേക്ക് നോക്കി "ഒളിച്ചേ ഒളിച്ചേ" എന്ന് പറഞ്ഞു സൗമ്യയുടെ തോളിലേക്ക് ചാഞ്ഞു.. ഒളികണ്ണിട്ടു ജനലിലേക്ക് നോക്കി, വീണ്ടും അമ്മുവിന്‍റെ മുഖത്ത് ചിരി... സൗമ്യ ഇതൊക്കെ കണ്ടു ചെറുതായിട്ടെങ്കിലും ഒന്ന് പേടിച്ചു

സൗമ്യയുടെ മുഖത്തെ പരിഭ്രമം പുറത്തു നിന്ന് കണ്ട അരവിന്ദന്‍ വേഗം അവള്‍ടെ അടുത്ത് എത്തി, "എന്താടി പറ്റിയത്?"

"ഒന്നുമില്ല, നമുക്ക് വീട്ടിലേക്കു പോകാമോ കണ്ണേട്ടാ?"

"ഷുവര്‍, വാ.." അവര്‍ വീട്ടിന്റെ മുറ്റത്തേക്ക് ഇറങ്ങുമ്പോ അമ്മു വീണ്ടും ആ ജനലിലേക്ക് നോക്കി ഉറക്കെ പറഞ്ഞു "അമ്മൂമ്മാ ടാറ്റാ.."

സൗമ്യ തിരിഞ്ഞു നോക്കി... അവിടെ പ്രായം ഉള്ള ആരും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, ആ ജനലരുകില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.. രാത്രി ഒരുപാട് വൈകിയിരുന്നു അപ്പോള്‍...

ആഴ്ചകള്‍ കടന്നു പോയി... അരവിന്ദനും സൗമ്യയും അമ്മുവും സിറ്റിയിലെ കൊച്ചു ഫ്ലാറ്റിലേക്ക് പോയി.. ലീവ് കഴിഞ്ഞു അരവിന്ദന്‍ ഓഫീസില്‍ പോയി തുടങ്ങി... വീട്ടില്‍ അമ്മുവും സൗമ്യയും മാത്രം... സൗമ്യ വീട്ടുജോലികള്‍ തീര്‍ക്കുന്ന നേരം അമ്മുവുമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും... കളിയും വര്‍ത്തമാനവുമായി അമ്മു ആ ഫ്ലാറ്റ് മുഴുവന്‍ പിച്ച വെച്ച് നടക്കും.. അവളുടെ ആ പ്രിയപ്പെട്ട കളിപ്പാട്ടം അപ്പോഴും കയ്യില്‍ ഉണ്ടാവും... ആ അടപ്പ്...

ഒരു ദിവസം അടുക്കളയില്‍ നിന്ന സൗമ്യ, അമ്മുകുട്ടി ആരോടോ സംസാരിക്കുന്നതു കേട്ട് ചെന്ന് നോക്കുമ്പോള്‍ ഡൈനിങ്ങ്‌ ടേബിളിനു അടുത്തുള്ള ഫ്രിഡ്ജില്‍ മുഖം ചേര്‍ത്ത് വെച്ച് അമ്മു ഉറക്കെ വിളിക്കുന്നു "അമ്മൂമ്മാ, അമ്മൂമ്മാ" എന്ന് .. സൗമ്യ ഇത് കണ്ടു ഒന്ന് ഞെട്ടി.. കുറച്ചു നാള്‍ മുന്നേ മാമന്റെ മരണ ദിവസം അമ്മു കാണിച്ച അതെ സന്തോഷം ഇപ്പോഴും ഉണ്ട്, അതെ സ്വരത്തില്‍ ഉള്ള 'അമ്മൂമ്മാ' എന്ന വിളിയും...

പേടിയും ആശങ്കയും കലര്‍ന്ന സ്വരത്തില്‍ സൗമ്യ ഉറക്കെ വിളിച്ചു, "അമ്മു ഇവിടെ വാ"... ഫ്രിഡ്ജില്‍ തന്നെ മുഖം ചാരി വച്ച് നിന്ന് ആ 'അമ്മൂമ്മയെ' വിളിച്ചുകൊണ്ട് നിന്ന അമ്മു സൗമ്യയുടെ വിളി കേട്ടില്ല.

ദേഷ്യവും ഭയവും സങ്കടവും വന്ന സൗമ്യ അമ്മുവിനെ ബലമായി പിടിച്ചു ഫ്രിട്ജിനു അരികില്‍ നിന്ന് വലിച്ചു കൊണ്ട് പോയി റൂമിലേക്ക്‌...

'അമ്മൂമ്മാ വാ വാ.. 'എന്ന്‌ അമ്മു ഉറക്കെ വിളിച്ചുകൊണ്ടേ ഇരുന്നു...

സൗമ്യ അമ്മുവിനേയും പിടിച്ചു ഫ്രിട്ജിനു അരികില്‍ നിന്ന് നടന്നു നീങ്ങുമ്പോള്‍  ഒരു ചെറിയ ചിരിയുമായി ഒരു മുത്തശ്ശി ആ ഫ്രിട്ജിനു അരികില്‍ ഇരിക്കുന്നുണ്ടായിരുന്നു... തൂവെള്ള നേരിയ മുണ്ടും ഉടുത്തു, തല മുഴുവന്‍ വെള്ളി മുടിയുള്ള, മുഖത്ത് ചെറിയ ചിരിയുള്ള, മുഖത്ത് ചുളിവുകള്‍ ഉള്ള ഒരു വെളുത്ത മുത്തശി...

സൗമ്യ ആ മുത്തശ്ശിയെ കണ്ടില്ല... പിന്നീടൊരിക്കലും വേറെ ആരും കണ്ടില്ല... അമ്മു മാത്രം കണ്ടു... അമ്മു മാത്രം..!! കാരണം.. അവ്യക്തം.


(സംഭവകഥ)

Monday, February 13, 2012

F A M I L Y


I ran into a stranger as he passed by,
"Oh excuse me please" was my reply.


He said, "Please excuse me too;
I wasn't watching for you."


We were very polite, this stranger and I.

We went on our way and we said goodbye.


But at home a different story is told,
How we treat our loved ones, young and old.


Later that day, cooking the evening meal,
My son stood beside me very still.


When I turned, I nearly knocked him down.

"Move out of the way," I said with a frown.


He walked away, his little heart broken.

I didn't realize how harshly I'd spoken.


While I lay awake in bed,

God's still small voice came to me and said,


"While dealing with a stranger,
common courtesy you use,
but the family you love, you seem to abuse.


Go and look on the kitchen floor,

You'll find some flowers there by the door.


Those are the flowers he brought for you.

He picked them himself: pink, yellow and blue.


He stood very quietly not to spoil the surprise,
You never saw the tears that filled his little eyes."


By this time, I felt very small,
And now my tears began to fall.


I quietly went and knelt by his bed;

"Wake up, little one, wake up," I said.


"Are these the flowers you picked for me?"
He smiled, "I found 'em, out by the tree.


I picked 'em because they're pretty like you..
I knew you'd like 'em, especially the blue."


I said, "Son, I'm very sorry for the way I acted today;

I shouldn't have yelled at you that way."

He said, "Oh, Mom, that's okay.

I love you anyway."


I said, "Son, I love you too,

and I do like the flowers, especially the blue."

* * * * * * * * * * * *

This is a poem written by my friend, Ismail. According to me, this is all about what we should realize about ourselves...

- Aravind.

Tuesday, December 13, 2011

Dear Diary

July 15, 1997

Room No: 117

It was at the the extreme corner of the hospital's seventh floor. My father cleared his throat. That sound echoed back and forth the floor. There was no other patients or by-standers to hear that or to utter any words. We were the only occupants of that room in that floor. Appa held Amma's hand and called her, "Malini.." Did his voice had a crack? Did tears roll down his cheek..??

Today, as my father, brother, and two sisters stood around my mother’s hospital bed, my mother uttered her last trembling words before she died.

She simply said, "I feel so loved right now. We should have gotten together like this more often!"

Her words still echoes in my ears!

(Signed)
Vishnuvardhan.

Wednesday, September 21, 2011

ഒറ്റപ്പെടുന്ന ജന്മങ്ങള്‍

ജന്മം തന്നവന്‍... പത്തു മാസം വയറ്റില്‍ ചുമന്നവള്‍... അറിയുമോ ഇവരെ..??

ആദ്യാക്ഷരം പഠിപ്പിച്ച അച്ഛന്‍... കൈ കൊണ്ട് ചോറ് വാരി ഉണ്ണാന്‍ പഠിപ്പിച്ച അമ്മ... ഇവരൊക്കെ നമ്മുടെ ജീവിതത്തില്‍ എന്ത് അര്‍ത്ഥമാണ് നല്‍കിയിട്ടുള്ളത്. എന്ത് മാറ്റങ്ങള്‍ ആണ് വരുത്തിയിട്ടുള്ളത്. ആലോചിച്ചിട്ടുണ്ടോ എന്നെങ്കിലും? 'ഇല്ല' എന്നാണ് ഉത്തരം എങ്കില്‍ വളരെ ആഴത്തില്‍ തന്നെ ചിന്തിക്കുക.

എന്തിനു ഈ അച്ഛനമ്മമാര്‍ അവരെ വേണ്ടാത്ത അവരുടെ കുഞ്ഞുങ്ങളെ ഇത്ര നാള്‍ വളര്‍ത്തി, സ്നേഹിച്ചു, ലാളിച്ചു... എനിക്ക് അവരോടു വെറുപ്പ്‌ തോന്നുന്നു. സ്വന്തം ആഗ്രഹങ്ങളെ പാടെ മാറ്റി വെച്ച് കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും എന്നും പ്രാധാന്യം നല്‍കി അവരെ വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ഒരു ദിവസം പുതിയ ഒരു ലോകത്തേക്ക് തള്ളി വിടുന്ന മക്കള്‍ക്ക് എന്ത് വിലയാണ് സമൂഹത്തില്‍ ഉണ്ടാവുക.. അത്ര പോലും സ്ഥാനം എന്റെ മനസ്സില്‍ ഇല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഇരുപത്തയ്യായിരം രൂപ മാസവാടക, നാല് ലക്ഷം രൂപ മുന്‍കൂറായി നല്‍കണം, ശീതീകരിച്ച മുറികള്‍, ലൈബ്രറി, ജിം, ഹൈ-സ്പീഡ് ഇന്റര്‍നെറ്റ്‌ സൗകര്യം, LCD ടി.വി ... ഒരു ഹോട്ടല്‍ മുറിയിലോ പുതുതായി പണിതീര്‍ത്ത ഫ്ലാറ്റിലോ അല്ല മേല്‍ പറഞ്ഞ സവിശേഷതകള്‍. ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്ന ഒരു പഞ്ചനക്ഷത്ര വൃദ്ധസദനത്തിനെ പറ്റിയാണ് പറഞ്ഞത്. വിശ്വസിക്കാന്‍ പ്രയാസം ഉണ്ടല്ലേ. അതെ, 19000 ചതുരശ്ര അടിയില്‍ പണിതീര്‍ത്ത വില കൂടിയ ഒരു വൃദ്ധസദനത്തിലെ സവിശേഷതകള്‍ ഇവിടം കൊണ്ടൊന്നും തീരുന്നതല്ല.

*****

ഒരു നല്ല ഞായറാഴ്ച ദിവസം. രാഹുല്‍ അച്ഛനോടും അമ്മയോടുമായി പറഞ്ഞു, "ഈ വരുന്ന ക്രിസ്തുമസ്സിനു നിങ്ങളെ ഞങ്ങള്‍ ഒരു സ്ഥലത്ത് കൊണ്ട് പോകും. മനോഹരമായ ഒരു വാസസ്ഥലം, നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതം സെലിബരെറ്റു ചെയ്യാന്‍ ഇതിലും വലിയ സൗകര്യങ്ങള്‍ ഉള്ള സ്ഥലം ഈ നാട്ടില്‍ വേറെ ഇല്ല. പരിചയപ്പെടാനും സംസാരിച്ചിരിക്കാനും സമപ്രായക്കാര്‍ ഇഷ്ടംപോലെ ഉണ്ടാവും. രാവിലെ യോഗ ക്ലാസ്സ്‌, വൈകിട്ട് നടക്കാന്‍ കായലോരത്തെ നടപ്പാത. ഒന്ന് ആലോചിച്ചു നോക്കിയേ. ഇതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ നിങ്ങള്‍ക്ക് അവിടെ തന്നെ താമസിക്കാം. ഞാനും ലീനയും എല്ലാ ആഴ്ചയും വന്നു കാണും നിങ്ങളെ. എന്ത് പറയുന്നു" ഒരു ചമ്മല്‍ കലര്‍ന്ന ചിരിയോടെ രാഹുല്‍ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി. മീനാക്ഷി മെല്ലെ പപ്പന്റെ കയ്യില്‍ പിടിച്ചു, അവര്‍ തമ്മില്‍ നോക്കി... ഒരായിരം വാക്കുകള്‍ പറയുന്നുണ്ടായിരുന്നു പപ്പന്റെ കണ്ണുകള്‍, മീനാക്ഷിക്ക് മാത്രം മനസ്സിലാകുന്ന ഭാഷ... 30 വര്‍ഷം ധാരാളം ആയിരുന്നു അവര്‍ക്ക് ആ ഭാഷ ഹൃദിസ്ഥം ആക്കാന്‍. 'നമ്മുടെ മകന്‍ തന്നെ ആണോ മീനാക്ഷി ഇപ്പോള്‍ നമ്മളോട് സംസാരിച്ചത്. അവനു ഇപ്പോള്‍ നമ്മളെ...' മീനാക്ഷിയുടെ കണ്ണുകള്‍ മാത്രം ഉത്തരം പറഞ്ഞു.. 'സാരമില്ല, നമ്മുടെ മകന്‍ വളര്‍ന്നു.. അവന്റെ ഇഷ്ടം നോക്കുക'.

പപ്പന്‍ ചെറുതായി ചിരിച്ചു.. "ഞാനും അമ്മയും എവിടെ വേണേലും വരാം മോനെ. എന്നാ പോകേണ്ടതെന്ന് മോന്‍ പറഞ്ഞാ മതി." പപ്പന്‍ പറഞ്ഞു മുഴുമിപ്പിച്ചു. ഓള്‍ഡ്‌ ഏജ് ഹോം... 12 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പപ്പന്‍ ഇന്ന് ഒറ്റക്കാണ്, പുതിയ വാസസ്ഥലത്ത് എത്തി 2 കൊല്ലം കഴിഞ്ഞു മീനാക്ഷി പോയി. പപ്പന്‍ ആരോടും മിണ്ടാതെ ഏകാന്ത ജീവിതം ജീവിച്ചു തീര്‍ക്കുന്നു. ഇതിനിടയില്‍ രാഹുലും ലീനയും അവരുടെ കുഞ്ഞും വന്നു കണ്ടിട്ട് പോയത് 3 തവണ. പപ്പന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ കായലില്‍ വീണത്‌ ആരും കണ്ടില്ല.

*****

ജീവിതത്തിന്റെ പരക്കം പാച്ചിലുകളില്‍ അച്ഛനമ്മമാരെ ഓള്‍ഡ്‌ ഏജ് ഹോമുകളില്‍ പാര്‍പ്പിക്കാന്‍ മക്കള്‍ നിര്‍ബന്ധിതരാകുമ്പോള്‍ ആ വൃദ്ധരോട് എനിക്ക് പറയാനുള്ളത്മാറുന്നെങ്കില്‍ മാറിക്കോളൂ, എന്നാല്‍ ഇടയ്ക്കിടെ വന്നു കാണും എന്നു മക്കള്‍ പറയുന്നുണ്ടല്ലോ, അതുമാത്രം വിശ്വസിക്കരുത് എന്നാണ്. ഓള്‍ഡ്‌ ഏജ് ഹോമിലെ എല്ലാവര്ക്കും ഒരേ തളര്‍ച്ച, ഒരേ സ്വരം...പക്ഷെ വില്ലിന്‍ കഥാപാത്രങ്ങള്‍ മാത്രം മാറുന്നു, ചിലര്‍ക്ക് മകന്‍, ചിലര്‍ക്ക് മകള്‍, ചിലര്‍ക്ക് മകന്‍റെ ഭാര്യ, ചിലര്‍ക്ക് മകളുടെ ഭര്‍ത്താവ്... ഓള്‍ഡ്‌ ഏജ് ഹോം എന്നത് ഒരു വന്‍കിട ബിസിനസ്‌ ആയി മാറിക്കൊണ്ട് ഇരിക്കുന്ന ഈ അവസരത്തില്‍ മാറിയ ലൈഫ്സ്റ്റൈലിന്‍റെ ഡിക്ഷണറിയിലേക്ക് ഒരു വാക്ക് കൂടി ചേര്‍ക്കാം, കെയര്‍ ഹോം ബിസിനസ്‌!

വൃദ്ധജന്മങ്ങളേ...നിങ്ങള്‍ നിരാശപ്പെടരുത്. മക്കളും മരുമക്കളും സ്വകാര്യമേഖലയും പൊതുമേഖലയും ഒന്നിച്ച് നിങ്ങളെ ഇനിയുള്ള കാലം സുഖമായി പരിപാലിക്കാന്‍തയ്യാറെടുക്കുകയാണ്.

അച്ഛനെയോ അമ്മയെയോ പ്രസ്തുത കെയര്‍ ഹോമുകളില്‍ ഉപേക്ഷിക്കാന്‍ തീരുമാനം എടുക്കുന്ന നാറിയ സംസ്കാരത്തിനോട് ഒരു ചോദ്യം...

നിങ്ങളെ ജനിപ്പിക്കണ്ട എന്ന് നിങ്ങളുടെ അച്ഛനും അമ്മയും തീരുമാനിച്ചിരുന്നെങ്കില്‍ ഈ വെട്ടിപ്പിടിക്കലിന്റെയും കീഴടക്കലിന്റെയും ആഡംബരത്തിന്റെയും സ്വാദ് അറിയാന്‍ നിങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നോ? നാളെ നിന്റെ കുഞ്ഞുങ്ങള്‍ നിന്നോട് ഈ പ്രവൃത്തി ചെയ്താല്‍ താങ്ങാന്‍ കഴിയുമോ നിനക്ക്? സ്നേഹിക്കുക, ഒറ്റപ്പെടലിന്റെ വേദന അറിയിക്കാതെ മരണം വരെ സ്നേഹിക്കുക നിന്റെ അച്ഛനെയും അമ്മയെയും.

കാരണം, നിന്നെ നീ ആക്കിയത് അവരാണ്..!!


- അരവിന്ദന്‍

Friday, August 26, 2011

ബോഞ്ചി വെള്ളം - ഒരു അവലോകനം

ഇക്കാലത്ത് ചൂടത്ത് തളര്‍ന്നു അവശനായാല്‍ എന്താവും നിങ്ങള്‍ ആദ്യം ആലോചിക്കുക ? ഒരു Pepsi അല്ലെങ്കില്‍ ഒരു Mountain Dew വാങ്ങി കുടിച്ചു ഒന്ന് റിഫ്രെഷ് ആവാം എന്നല്ലേ.

ഒരു സംഭാരം വാങ്ങി കുടിക്കാം എന്ന് എത്ര പേര്‍ ചിന്തിക്കും. സംഭാരം ചിലപ്പോള്‍ സുലഭമായി കിട്ടി എന്ന് വരില്ല. എങ്കില്‍ ഒരു നാരങ്ങാ വെള്ളം കുടിച്ചാലെന്താ ?

എങ്കില്‍ നമുക്ക് നല്ല മധുരമുള്ള തണുത്ത നാരങ്ങാ വെള്ളത്തിലൂടെ ഒരു കൊച്ചു യാത്ര പോയാലോ ?

ബോഞ്ചി വെള്ളം... എത്ര പേര്‍ കേട്ടിടുണ്ട് ഈ വാക്ക്?? "തനി തിരോന്തരത്തുകാരന്" ഉറപ്പായിട്ടും അറിയാവുന്ന ഒന്നായിരിക്കും ഈ പറഞ്ഞ ബോഞ്ചി വെള്ളം. ഇച്ചിരി സ്റ്റാന്‍ഡേര്‍ഡ് കൂടിയ പുത്തന്‍ തലമുറയിലെ (പെണ്‍)കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ അറിയാമെങ്കിലും "ഉയ്യൂ എന്താ ഈ ബോഞ്ചി... കേട്ടിട്ട് തന്നെ എന്തോ പോലെ.. " എന്നെ പറയു. കടയില്‍ കേറിയാല്‍ "ഷേക്ക്‌" കിട്ടിയില്ലെങ്കില്‍ ഇവര്‍ തന്നെ ചോദിക്കും lime juice ഇല്ലേ എന്ന്. അതേ സാധനം തന്നെയാണ് ഈ ബോഞ്ചി വെള്ളം.

തെക്കന്‍ കേരളത്തിന്റെ സ്വന്തം പാനീയം ആണ് ബോഞ്ചി വെള്ളം. നല്ല പരുവം വന്ന നാരങ്ങ രണ്ടായി മുറിച്ചു വിരലുകള്‍ക്ക് ഇടയില്‍ വെച്ച് പിഴിഞ്ഞ് ചാറെടുത്ത്‌ ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ സോടയിലോ ചേര്‍ത്ത് ഉപ്പും പഞ്ചസാരയും സമം ചേര്‍ത്ത് അടിച്ചു കലക്കി പിടിപ്പിച്ചാല്‍ കിട്ടുന്ന സുഖം വേറെ ഒന്നിനും കിട്ടില്ല.

ബോഞ്ചി എന്ന വാക്കിന്റെ ഉത്ഭവം എവിടെ നിന്നും ആണെന്ന് ഇന്നും അജ്ഞാതം ആണ്. പാറശാല ഭാഗത്തേക്കൊക്കെ നാരങ്ങക്ക് ഇപ്പോഴും പറയുന്നത് "ബോഞ്ചിക്ക" അഥവാ നാടനായി പറഞ്ഞാല്‍ "ബ്വാഞ്ചിക്ക" എന്നാണ്. ബോഞ്ചി വെള്ളം കുറച്ചൂടെ സ്വാദുള്ളതാക്കാന്‍ അല്പം ഇഞ്ചിയോ ഏലക്കയോ ചതച്ചു ചേര്‍ത്താല്‍ മതി.

HIV വൈറസ്‌ വരെ നശിപ്പിക്കാന്‍ കഴിവുള്ള ഒരു പാനീയം ആണ് നമ്മുടെ ഈ പാവം ബോഞ്ചി എന്നാണ് University of Melbourne കണ്ടുപിടിച്ചിരിക്കുന്നത്.

ബോഞ്ചി/ബോഞ്ചി വെള്ളം എന്ന ഈ വാക്കും അതിന്റെ അര്‍ത്ഥവും 2005-il പുറത്തിറങ്ങിയ "രാജമാണിക്ക്യം" എന്ന സിനിമയില്‍ നായകനായ മമ്മൂട്ടി തന്റെ വലംകൈ ആയ വര്‍ക്കിച്ചനോട് പറയുന്നുണ്ട്. അത് തന്നെയാണ് നമ്മുടെ ബോഞ്ചിക്ക് ഇത്രയും പ്രചാരം ഈ അടുത്തിടെ നേടിക്കൊടുത്തതും.

ഇത്രയും പറഞ്ഞു കൊണ്ട് ഞാന്‍ ഈ തോണി കരയ്ക്കടുപ്പിക്കട്ടെ....

എന്നും ബോഞ്ചി വെള്ളം ഇഷ്ടപ്പെടുന്ന,
സില്‍സിലന്‍.

Friday, August 19, 2011

யார் நீ ?


சில நிமிடங்களில் என்னமோ வார்த்தை
என் சத்த குழலிலிருந்து வெளியே வர மாட்டேனோ
எப்போ என்று என்ன மனதின் எண்ணம் பாய்ந்தது
ஆனாலும் புரியலையே...

என்னவென்று தெரியாத நழுவல் என்னை
தாக்க முயிற்சி செய்துகொண்டே இருக்கிறது
ஆனாலும் நான் அதற்க்கு
வசப்பட போறதில்லை என்று புரிந்துக்கொள்

எந்த மாயமும் என்னிடம் செல்லாமல்
என்னை விட்டு போகவேண்டுமென்று
ஒவ்வொரு நொடியிலும் நினைத்துகொண்டு இருக்கிறது

எனக்கே புரியல யாரிடம் சென்று விடுவதென்று
இறைவனே, காத்துக்கொள் என்னை